BUZIBIZ | 9:03 AM |

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .

ടോക്കിയോ ഉല്‍പന്ന അവധി വിപണി (ടോകോം) യിലെ റബര്‍ വിലയുമായി മൊബൈല്‍ മെസേജെത്തുമ്പോഴാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഉമ്മര്‍ കോയയുടെ ദിനം ആരംഭിക്കുന്നത്. നീണ്ടകാലത്തെ ഗള്‍ഫ് പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതത്തിലാണ് കോയയിപ്പോള്‍. എന്നാല്‍ സുഖസ്വസ്ഥമായി വെറുതെയിരിപ്പല്ല. ഉത്തരവാദിത്തങ്ങള്‍ മിക്കതും തീര്‍ത്തു കഴിഞ്ഞെങ്കിലും ഉമ്മര്‍ കോയ സജീവം.

നീണ്ടനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഒാഹരി വിപണിയിലും ഉല്‍പന്ന അവധി വിപണിയിലും നിക്ഷേപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മനസ്സ് ഇവിടെയൊന്നുമല്ല. രാവിലെ ടോക്കിയോ വിപണി, പത്തുമണിയാകുന്നതോടെ മുംബൈ, ഉച്ചയോടെ യൂറോപ്പ്, രാത്രി യുഎസിലെ ഡൌ ജോണ്‍സ് സൂചിക... എല്ലായിടത്തും ഒാടിയെത്തിയാലേ കോയയ്ക്ക് തന്റെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനാകൂ (കടുത്ത വ്യതിയാനങ്ങള്‍ സാധാരണമായ ഇന്നത്തെ വിപണിയില്‍ നഷ്ടമില്ലാതെ തടിയൂരാനും ഇൌ സൂക്ഷ്മപഠനം ആവശ്യം).

പഴയതുപോലെ ഒാഹരി ദല്ലാളിന്റെ ഒാഫിസില്‍ കയറിയിറങ്ങിയോ ബ്രോക്കിങ് സ്ഥാപനത്തിന്റെ ഒാഫിസിലെ ഫോണിന്റെ തിരക്കുമാറാന്‍ കാത്തുനിന്നോ അല്ല ഉമ്മര്‍കോയയുടെ ട്രേഡിങ്. ലിവിങ് റൂമിന്റെ മൂലയ്ക്കു വച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടെര്‍മിനലിലൂടെയാണ് ഒാഹരിവ്യാപാരവും ഉല്‍പന്ന അവധിവ്യാപാരവുമെല്ലാം നടത്തുന്നത്. വില്‍പനയും വാങ്ങലുമെല്ലാം സ്വയം ചെയ്യുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വ്യാപര ഹാളുകളില്‍നിന്ന് തൊണ്ണൂറുകളുടെ മധ്യത്തോടെ ഒാഹരി വ്യാപാരം കംപ്യൂട്ടര്‍ സ്ക്രീനുകളിലേക്കു കുടിയേറി. എന്നാല്‍ 2005 ഒാടെ ഇത് ഇന്റര്‍നെറ്റ് വഴി നിക്ഷേപകന്റെ വീട്ടിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ന് ഇന്‍ര്‍നെറ്റ് വഴിയുള്ള വ്യാപാരത്തോത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇതിന് പ്രചാരം ഏറെയുണ്ട്. കേരളത്തില്‍നിന്നുള്ള ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് വ്യാപാരം ആരംഭിച്ചത്.

ഇപ്പോള്‍ മിക്ക ബ്രോക്കിങ് സ്ഥാപനങ്ങളും ഇൌ സേവനം ലഭ്യമാക്കുന്നുണ്ട്. റിലയന്‍സ് മണി, ഐസിഐസിഐ ഡയറക്ട്, ഷേര്‍ഖാന്‍, ഇന്ത്യാബുള്‍സ്, റെലിഗേര്‍, 5 പൈസ, മോട്ടിലാല്‍ ഒാസ്വാള്‍ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, എയ്ഞ്ചല്‍ ബ്രോക്കിങ്, കൊഡാക് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് പ്രമുഖര്‍.

ഒാഹരി, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഒാപ്ഷന്‍സ്, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഒാണ്‍ലൈനായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഐപിഒ അപേക്ഷയും ഇതിലൂടെ സമര്‍പ്പിക്കാനാകും. ഉല്‍പന്ന അവധി വ്യാപാരത്തിനും സൌകര്യമുണ്ട്. മ്യൂച്വല്‍ഫണ്ട് യൂണിറ്റ് വാങ്ങല്‍, വില്‍ക്കല്‍, സ്വിച്ചിങ് എന്നിവയെല്ലാം സാധിക്കും.

സ്വാതന്ത്യ്രവും സൌകര്യവും വേഗവും താരതമ്യേന കുറഞ്ഞ ബ്രോക്കറേജുമാണ് നെറ്റ് വ്യാപാരത്തിന്റെ മേന്മ. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ യാത്രയിലോ വിദേശത്തുനിന്നോ ഒക്കെ വ്യാപാരം സാധിക്കും. ഒാഹരി ഡേ ട്രേഡിങ്ങിന് 0.3% മുതല്‍ ഡെലിവറി വ്യാപാരത്തിന് (ഒാഹരി വാങ്ങി അന്നുതന്നെ വില്‍ക്കാതെ കൈവശം വയ്ക്കുന്നവര്‍) 0.8% വരെയാണ് വിവിധ സ്ഥാപനങ്ങളുടെ ബ്രോക്കറേജ്. വന്‍ തുകയ്ക്ക് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രത്യേക നിരക്കും നല്‍കാറുണ്ട്. ബ്രോക്കിങ് സ്ഥാപനത്തില്‍ പോയിരുന്നോ, ഫോണിലോ വ്യാപാരം നടത്തിയാല്‍ ബ്രോക്കറേജ് ഇതില്‍ കൂടുതലാകും.

കംപ്യൂട്ടറും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ട്രേഡിങ്ങിനുള്ള സംവിധാനങ്ങളായി. ബ്രോക്കിങ് സ്ഥാപനത്തിന്റെ ട്രേഡിങ് അക്കൌണ്ട്, ഇടപാടുകാരന്റെ ബാങ്ക് അക്കൌണ്ട്, ഡീമാറ്റ് അക്കൌണ്ട് എന്നിവ ബന്ധിപ്പിച്ചാണ് വ്യാപാര സംവിധാനമൊരുക്കുന്നത്. ഒാരോ സ്ഥാപനവും നിഷ്കര്‍ഷിക്കുന്ന ബാങ്കില്‍ നിക്ഷേപകന് അക്കൌണ്ട് ഉണ്ടാകണം. ഇതില്‍നിന്ന് ആവശ്യമായ മാര്‍ജിന്‍ പണം ബ്രോക്കിങ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്ക് മാറ്റിയാലേ ട്രേഡിങ് സാധിക്കൂ.

മാര്‍ജിന്‍ ട്രേഡിങ്ങില്‍ മുഴുവന്‍ പണവും നല്‍കാതെ തന്നെ വ്യാപാരം നടത്താം. ഡെലിവറി വ്യാപാരത്തില്‍ മുഴുവന്‍ പണവും തങ്ങളുടെ അക്കൌണ്ടില്‍ എത്തിയ ശേഷമേ ബ്രോക്കിങ് സ്ഥാപനം നിക്ഷേപകന്റെ ഡീമാറ്റ് അക്കൌണ്ടിലേക്ക് ഒാഹരി മാറ്റൂ. ഒാണ്‍ലൈനായി പണം കൈമാറാനാകും.

ഒാര്‍ഡര്‍ നേരിട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കുന്നതിനാല്‍ വേഗമേറുന്നു. വ്യാപാരത്തിനുള്ള പ്ളാറ്റ്ഫോം മാത്രമല്ല, തല്‍സമയ അവലോകനം, തല്‍സമയ ചാര്‍ട്ടുകള്‍, ടിപ്പുകള്‍, വാര്‍ത്തകള്‍, ടെക്നിക്കല്‍ അനാലസിസ് തുടങ്ങി വ്യാപാരത്തിനു സഹായിക്കുന്ന വിവിധ മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കാറുണ്ട്. നിക്ഷേപകന്‍ വ്യാപാരത്തിനായി തിരഞ്ഞടുക്കുന്ന പ്ളാന്‍ അനുസരിച്ച് ഇവയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

എന്നും വന്‍തോതില്‍ വ്യാപാരം നടത്തുന്നവര്‍, ഡെലിവറി വ്യാപാരം നടത്തുന്നവര്‍, വല്ലപ്പോഴും മാത്രം കുറഞ്ഞതോതില്‍ വ്യാപാരം നടത്തുന്നവര്‍ എന്നിങ്ങനെ തരംതിരിച്ച് വ്യത്യസ്ത ഫീസ് ഘടനയിലാണ് വിവിധ പ്ളാനുകള്‍. നിശ്ചിത ഫീസ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് പരിധി ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങളും ഉണ്ട്.

ഒരേ പ്ളാറ്റ്ഫോമില്‍നിന്ന് വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തിരഞ്ഞെടുക്കാനാകും. മിക്കവരും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചു (എന്‍എസ്ഇ) മാണ് ലഭ്യമാക്കുക.
പുതുതായി ഇന്റര്‍നെറ്റ് അക്കൌണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും വിലയിരുത്തി വിവിധ സ്ഥാപനങ്ങളുടെ ഇന്റര്‍നെറ്റ് ട്രേഡിങ് പ്ളാറ്റ്ഫോമുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് നന്നായിരിക്കും.

ബ്രോക്കറേജ്, തുടക്ക ചാര്‍ജുകള്‍ (ചിലര്‍ തുടക്കത്തില്‍ ചാര്‍ജ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് നിബന്ധനയാണു വയ്ക്കുന്നത്), വിവിധ പ്ളാനുകള്‍, ട്രേഡിങ് സാധിക്കുന്ന എക്സ്ചേഞ്ചുകള്‍ ഏതെല്ലാം, ലഭ്യമായ സൌകര്യങ്ങള്‍ (ചില സ്ഥാപനങ്ങള്‍ ഉല്‍പന്ന അവധി വ്യാപാരവും ഒരേ സംവിധാനത്തില്‍ ലഭ്യമാക്കുമ്പോള്‍ ചിലര്‍ ഇത് വെവ്വേറെയാണ് നല്‍കുന്നത്) എന്നിവയെല്ലാം താരതമ്യം ചെയ്യണം.

ഇന്റര്‍നെറ്റ് കണക്ഷനാണ് ഒാണ്‍ലൈന്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പലപ്പോഴും വില്ലനായി വരുന്നത്. കുറഞ്ഞ തോതില്‍ വ്യാപാരം നടത്തുന്നവര്‍ക്കും നെറ്റ് ട്രേഡിങ്ങിന്റെ പൂര്‍ണ പ്രയോജനം ലഭിക്കില്ല. ഒാര്‍ഡര്‍ ഇടുന്നതും മറ്റും സ്വയം ചെയ്യുന്നതിനാല്‍ അതിലുണ്ടാകുന്ന തെറ്റുകള്‍ക്ക് നിക്ഷേപകന്‍തന്നെയാകും ഉത്തരവാദി. ഇതുമൂലമുണ്ടാകാവുന്ന നഷ്ടവും സ്വയം വഹിക്കണം. എന്നാല്‍ നിക്ഷേപകന്‍ സംശയ നിവാരണമോ മറ്റു സഹയങ്ങളോ ആവശ്യമായാല്‍ ബന്ധപ്പെടാന്‍ സ്ഥാപനങ്ങള്‍ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.

ഓഹരി വിപണിയില്‍ ഇടപാട് തുടങ്ങാന്‍ 0

BUZIBIZ | 8:41 AM |

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി[SEBI] നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.അതിനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് .ഇതിനായി ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ (പാന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ക് അത് എടുക്കാന്‍ ബോക്കര്‍ മാരുടെ സഹായം തേടാവുന്നതാണ്),ബാങ്ക് അക്കൗണ്ട്‌ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. കൂടാതെ ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.

ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് (Client code )നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. NSE (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) , BSE (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്.ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്.നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കുകയോ ബ്രോക്കര്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാം .

ഇടപാട് നടത്തിയാല്‍ ബ്രോക്കര്‍ ഒരു ട്രേഡ് കണ്‍ഫര്‍മേഷന്‍ സ്ലിപ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ ഇടപാടു സംബന്ധിച്ച കോണ്‍ട്രക്ട് നോട്ടും ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഓര്‍ഡര്‍ നമ്പര്‍, സമയം, വില, ബോക്കറേജ് എന്നിവയടക്കം ഇടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള ഈ കോണ്‍ട്രാക്ട് നോട്ട് നിയമപരമായ രേഖയാണ്. ഒരു ദിവസം നിങ്ങള്‍ക്കായി നടത്തിയ ഇടപാടിന്റെ രേഖയാണ് കോണ്‍ട്രക്ട് നോട്ട്. ഇടപാടു സംബന്ധിച്ചുള്ള പരാതികളും ക്ലെയിമുകളും സെറ്റില്‍ ചെയ്യാനുള്ള രേഖയാണിത്. ബ്രോക്കര്‍ക്ക് എതിരായി പരാതി സമര്‍പ്പിക്കേണ്ട ആവശ്യം വന്നാല്‍ അതിനുള്ള തെളിവും ഈ നോട്ടാണ്.

ഇടപാടു നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംബന്ധിച്ച പണം ഇടപാടുകളും സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. അതിനാണ് ടി പ്ലസ് ടു (T +2 ) എന്നു പറയുന്നത്. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം. ഇപ്പോള്‍ ഇതെല്ലം നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ ചെയ്യാനുള്ള സൗകര്യം പലരും നല്‍കുന്നുണ്ട് .

ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കും.

ഫ്രീ ആയിട്ട് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ >> മെയില്‍ >> info @ buzibiz .com കൂടുതല്‍ വിവരങ്ങള്‍ക് ഇവിടെ അമര്‍ത്തുക

' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസം 0

BUZIBIZ | 5:43 AM |

' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസത്തിനു ശാസ്ത്രകാരന്‍മാര്‍ ഇനിയും വസ്തുനിഷ്ടമായ ഒരു ഉത്തരം കണ്ടെത്തിയിട്ടില്ല .ഇന്നും പരീക്ഷണശാലകളില്‍ നിരീക്ഷണ വിധേയമായികൊണ്ടിരികുകയാണ് പാവം ' മനസ്സ്...! എന്നിരുന്നാലും ഇതിനു (' മനസ്സ്') പലതരത്തിലുള്ള 'നിര്‍വചനങ്ങള്‍' പല ശാസ്ത്രകാരന്‍മാരും നല്കിയിടുണ്ട്. >> മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വിളനിലമായ മനസിന്‌ സ്തിഥിചെയ്യാന്‍ ശരീരത്തില്‍ പ്രതേകിച്ചു ഒരു സ്ഥാനവും ആവശ്യമില്ലെന്ന് ശരീര ശാസ്ത്ര വിദക്തനായ Dr. HEMARVEL സിദ്ധാന്തിക്കുന്നു .

" പ്രാണവായുവിന്‍റെ സഹായത്താല്‍ വിത്യസ്തവും സങ്കീര്‍ണവും ആയ അനേകായിരം നാഡിഞരമ്പുകളുടെ കൂടയ പ്രവര്‍ത്തനത്തില്‍ നിന്നും ഉടലെടുകുന്ന വൈധ്യുത രസ പ്രക്രിയകളുടെ പ്രേരണയാല്‍ സംജാതമായ നിരവധി അനുഭൂതികളുടെ ആകെ തുകയാണ് ' മനസ്സ് ' "

മനശാസ്ത്രത്തിന്റെ ഉപക്ഞ്ഞതാവായ Dr.Sigmond Fraid മനുഷ്യ മനസിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു അവ ഇദ് , ഈഗോ , സൂപ്പര്‍ ഈഗോ .

ഇദ് - വിവേകശക്തിയില്ലാത്ത മനസിന്‍റെ ബോധമണ്ഡലമാണ് 'ഇദ്' . അക്രമവാസന , കാടത്തരം , തെറ്റും ശരിയും വേര്‍തിരിച്ചു അറിയാനുള്ള കയിവ് ഇല്ലായിമ 'ഇദ്' ഇന്‍റെ പ്രതേകതയില്‍ ചിലതാണ് .

' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസം

MARKET OUTLOOK 03-09-2010 0

BUZIBIZ | 8:22 PM |

US Markets closed higher.
Europe markets ended flat.
Asian markets are trading mixed.
Expect Indian Markets to open in green.
Nifty: (5486) Support 5453 and Resistance 5549.

INTRADAY BEEPS

BUY DWARIKESH SUGAR TARGET 99 SL 89;
BUY DHAMPUR SUGAR TARGET 73 SL 65;
BUY SUZLON TARGET 54 SL 49;
BUY CHAMBAL FERT TARGET 75 SL 68;
BUY EXIDE TARGET 163 SL 150;
BUY ACE TARGET 74 SL 67;
BUY GODREJ PROP TARGET 800 SL 785;
BUY TEXMACO TARGET 165 SL 155;
BUY BEML TARGET 1080 SL 1010;
BUY BAJAJ HIND TARGET 130 SL 117;

STOCK BEEPS

-Ashok Leyland August total bus & truck sales at 7,480 units vs 4,784 units (YoY)
-Transwarranty Finance Board Meet on September 6 for foray into Natural Resources
-Board
Meet of Jindal Poly on Bonus & fund raising
-Adani Power gets nod to bid for Kosovo power project
-DLF defers sale of non-core assets
-Govt determined to implement mining tax of 26% on profits, even captive players may have to share profits
-SKIL Infra to raise Rs 2500 crore to fund infra, education projects
-Sanjiv Goenka plans big expansion for CESC, Ceat after amicable settlement with Harsh Goenka

Ex-dates
-Cipla: Ex-Dividend @ Rs 0.8/share
-Container Corp: Ex-Dividend @ Rs 8/share
-HPCL: Ex-Dividend @ Rs 12
-Power Finance: Ex-Dividend @ Rs 1.5/share
-Supreme Inds: Ex-Dividend @ Rs 13
-Swaraj Mazda: Ex-Dividend @ Rs 4
-NRB Bearing: Ex-Bonus 1:1

" Hey frind Do u want earn money frm your twitter account ??.Don't waste ur time - http://spn.tw/r3a15 "



MARKET OUTLOOK 01-09-2010 0

BUZIBIZ | 8:39 PM |


US Markets closed flat.
Europe markets ended green.
Asian markets are trading positive.
Expect Indian Markets to open positive..
Nifty: (5402) Support 5386 and Resistance 5447.

INTRADAY BEEPS

BUY M&M TARGET 650 SL 610;
BUY BATA INDIA TARGET 330 SL 300 ;
BUY AMBUJA CEMENT TARGET 128 SL 120;
BUY GLOBUS SPIRIT TARGET 170 SL 160;
BUY JBF IND TARGET 150 SL 140;
BUY INDIAN HOTEL TARGET 107 SL 99;
BUY BAJAJ HIND TARGET 117 SL 111;
BUY APOLLO TYRE TARGET 75 SL 69;
BUY ADANI POWER  TARGET 140 SL 133;


STOCK BEEPS

-Kingfisher Airlines Will immediately seek to raise up to USD 250 million by way of GDR
-Sun Pharma's US subsidiary gets warning letter from US FDA
-Sun Pharma announces USFDA approval for generic Strattera Capsules
-Natco Pharma to partner US company to market generic Revlimid:Sources
-Tata Motors AGM today
-HDFC ups prime lending rate by 50 bps from today
-OIL PSUs to cut aviation fuel prices by average of Rs 1,793/kl
-Reliance Broadcast board meet today on preferential allotment to promoters & Others
-Sayaji Hotels: Issued 15 lakh fresh equity & 18 lakh warrants to promoters at Rs 125/share
-Jindal Poly Films board meet on September 3 for Bonus
-BHEL goes Ex-Dividend today @ Rs.12.3/shr
-Aegis Log Board Meets on Stock Split
-Shilpha Medicare Board Meets on Results
-Kouton Retail Board Meets on Audited Numbers

" Hey frind Do u want earn money frm your twitter account ??.Don't waste ur time - http://spn.tw/r3a15"


MARKET OUTLOOK 31-08-2010 0

BUZIBIZ | 8:33 PM |

US Markets closed lower.
Europe markets also ended down.
Asian markets are trading negative.
Expect Indian Market to opem weak.
Nifty: (5415) Support 5366 and Resistance 5453.

INTRADAY BEEPS

BUY CORE PROJECT TARGET 275 SL 253;
BUY MUNDRA PORT TARGET 790 SL 750;
BUY POWER GRID TARGET 114 SL 104;
BUY USHA MARTN TARGET 90 SL 81;
BUY UNIPHOS TARGET 180 SL 190;
BUY PFC TARGET 375 SL 340;


STOCK BEEPS


-RIL buys 14.12% stake in EIH for Rs 1,021 crore;deal price works out to be Rs 184/share (CMP Rs 151)
-ONGC seeks details of Vedanta's Cairn India deal
-RBI gives clearances to banks for restructuring aviation loans;positive for airline companies
-Kingfisher board meets today on GDR Issue
-Pharmac to fund Dr Reddy's Quetiapine brand
-Kwality Dairy board approves fund raising up to Rs 1000 crore via rights, QIP, GDR, FCCB
-Kalindee Rail : Bags order worth Rs 180 crore from Vedanta Group
-M&M ends contract with US distributor to sell pick up trucks
-Gitanjali plans to acquire Italian Jewellery house
-JK Cement top brass held talks with Holcim for possible JV,acquisitions
-HPCL to buy out 50% in Prize Petro JV and merge with itself
-Cement price cut by Rs 2-4/kg in western India
-In T2T from September 3: Elder Healthcare, House of Pearls, Jagson Airways, Saregama India, Galaxy Entertainment

Ex-Dates
-GHCL : Ex-Dividend @ Rs 2/share
-Radico Khaitan : Ex-Dividend @ Rs.0.6/share
-Harrisons Maly : Ex-Scheme of Arrangement ((Demerger of Investment Undertaking of Harrisons Malayalam to Sentinel Tea and Exports, Ratio of Allotment in ratio of 1:1))

" Hey frind Do u want earn money frm your twitter account ??.Don't waste ur time - http://spn.tw/r3a15"




MARKET OUTLOOK 27-08-2010 0

BUZIBIZ | 8:11 PM |

Please join our twitter for live tips http://twitter.com/buzibiz

US Markets closed negative.
Europe markets ended positive.
Asian markets are trading weak.
Expect Indian Markets to open flat.
Nifty: (5478) Support 5416 and Resistance 5506.

INTRADAY BEEPS

BUY INDUSIND BANK TARGET 240 SL 217;
BUY JYOTI STRUC TARGET 155 SL 140;
BUY CERA TARGET 370 SL 350;
BUY OPTO CRCUITS TARGET 290 SL 277;
BUY APOLLO TYRE TARGET 77 SL 71;
BUY TIIL TARGET 70 SL 64;
BUY ELECTHERM TARGET 330 SL 313;
BUY CENTRALBK TARGET 190 SL 177;
BUY THOMASCOOK TARGET 73 SL 66;

STOCK BEEPS


-Jet Airways sought RBI approval to raise USD 750 million via ECBs
-L&T to foray into banking to strengthen core funding, Naik said in AGM
-REI Six Ten Retail Board approves Fund raising in one or more
tranches up to $200 million
-ONGC board okays Rs 372 crore investment in Western Offshore
-Crisil may sell 5% in NCDEX to JM Trustee co
-Tata Power eyes stake in Intergen, in talks with GMR
-Clearwater to acquire 33% stake in Kamat Hotels, concerted USD 5.6
million FCCB at Rs 135/share, to convert further USD 12.4 million in a
year, deal to trigger open offer
-Godrej Properties plans Rs 1000 cr QIP issue in FY11


Board Meets Today

-HCL Infosystems : Results
-Prime Focus : To Consider Stock Split & Fund raising
-Ansal Housing & Construction : To issue shares/warrants on prefertial issue
-Oudh Sugars : Results
-Edserv Softsystems : Issue of Securities

Ex-Dates Today

-Lupin : Ex-Split in ratio of 5:1
-Nationa Aluminum : Ex-Dividend @ Rs 1/share

MARKET OUTLOOK 26-08-2010 0

BUZIBIZ | 8:21 PM |

US Markets closed green.
Europe markets ended negative.
Asian markets are trading mixed.
Expect Indian Markets to open flat.
Nifty: (5462) Support 5416 and Resistance 5493. Volatilty expected
being expiry day.

INTRADAY BEEPS

BUY RAYMOND TARGET 390 SL 370;
BUY CENTURY PLY TARGET 72 SL 65;
BUY HCL TECH TARGET 425 SL 403 ;
BUY BHARAT FORGE TARGET 365 SL 350;
BUY OPTO CIRCUITS TARGET 285 SL 270;
BUY MARICO TARGET 135 SL 124;
BUY KPR MILL TARGET 205 SL 193;
BUY NATCO PHARMA TARGET 250 SL 230;


STOCK BEEPS

-Sesa Goa Minority shareholder moves SC against Cairn open offer
-Mukesh Ambani Restructures holding companies that control RIL
-Gayatri Projects: Banks sanction debt requirements to its arm which is developing 1320MW power plant ((Financial Closure))
-Aegis Logistics board meet on September 1 to raise funds & Stock Split
-Exim Bank of USA approves finance of USD 911 million for Rel Power's Sasan project
-Sun Pharma
opposes Wockhardt settlement with some of its creditors, Sun holds 20% of the FCCB issued by Wockhardt
-Cipla gets nod to acquire Meditab for Rs 133 crore
-Shriram group drops plans to acquire Citi Financial India – BS
-Kris Gopalakrishnan tipped to be next Infosys chairman – FE


Board Meets
-Bajaj Corp: Results
-Su-Raj Diamond : Issue of shares on preferential basis
-Rei Six Ten Retail : Raising of funds

Rakesh Junjunwala portfolio 0

BUZIBIZ | 9:56 PM |

 Please join our twitter for live tips http://twitter.com/buzibiz


Rakesh Jhunjhunwala has reduced stakes recently in some companies such as JB Chemicals, Mid-Day Multimedia, Praj Industries, Rishi Laser,
Titan Industries and Vadilal Industries. These conclusions are based upon declared shareholding patterns of Rakesh Jhunjhunwala portfolio
companies
in 2010 till now.

Praj (nearly 16,000 shares sold) and Titan Industries (around 2 lakh shares sold) appears modest, in other four stocks Rakesh Jhunjhunwala has reduced his stakes to below 1 per cent.

In case of Mid-Day Multimedia, Jhunjhunwala sold his stocks (4.26 per cent for Rs 8 crore) a month before the company announcement of merger of its newspaper business with Jagran Prakashan.

Eight stocks in his portfolio underperformed the broader market (BSE 500) while the rest 18 generated positive returns with VIP Industries, Agro Tech Foods, Prime Focus and Rallis gaining above 30 per cent in the quarter.

In cases of JB Chemicals (where he held 1.48 per cent in the January-March quarter), Rishi Laser (held 4.45 per cent) and Vadilal Industries (held 2.78 per cent), there is absolutely no mention of Rakesh Jhunjhunwala or his associates in their latest shareholding patterns. These could also be stocks he exited. It is quite likely that he has completely exited some companies whereas in others, he reduced holdings below the 1 per cent mark, which is why his name
doesn't figure in their shareholding patterns.

Rakesh Jhunjhunwala is known to exit when stock valuations peak out, might have exited JB Chemicals (stock rose 25 per cent during April-June), Mid-Day Multimedia (15 per cent rise) and Vadilal (50 per cent rise) observing a rally in these shares.

Two stocks where Jhunjhunwala hiked his stakes in the April-June quarter were Geometric and VIP Industries. Geometric saw almost 95,000 shares added to his portfolio while in VIP Industries, he added 3.8 lakh shares to his portfolio within the three-month. The stock rose 25 per cent in the past fortnight.

Many investors in Indian stock markets follow stocks in Rakesh Jhunjhunwala portfolio. Karur Vysya Bank, Lupin, Crisil and Hindustan Oil Exploration are some of his discoveries.

Rakesh Jhunjhunwala portfolio did not show any change in 22 other portfolio stocks such as Agro Tech Foods, Bilcare, Geojit BNP, ION Exchange, Kajaria Ceramics, McNally Bharat, Provogue, Rallis India,Strides Arcolab, Viceroy Hotels and Zen Technologies.

It is heard on streets that Rakesh Jhunjhunwala is buying stocks of Kingfisher Airlines. Not seen his name yet anywhere in shareholders.Also, Rare enterprises name appeared in bulk deals list of Visaka industries.

Rakesh Jhunjhunwala Portfolio - As In June 2010 (Data Source - Stock Exchange Website)

AGRO TECH FOODS LTD.                    2,003,259
ALPHAGEO (INDIA) LIMITED                       125,000
AUTOLINE INDUSTRIES LIMITED    1,251,233
BILCARE LTD.                                    2,002,925
CRISIL LIMITED                                      550,000
GEOJIT BNP PARIBAS                           18,000,000
GEOMETRIC LIMITED                    4,900,000
HINDUSTAN OIL EXPLORATION CO. LTD    7,272,416
ION EXCHANGE (INDIA) LTD.                      650,000
KAJARIA CERAMICS LTD    2,502,642
KARUR VYSYA BANK LTD    2,041,224
LUPIN LIMITED                    3,248,835
PRAJ INDUSTRIES LTD    14,460,624
PRIME FOCUS LIMITED       882,500
PROVOGUE (INDIA) LIMITED    1,900,000
PUNJ LLOYD LIMITED    3,790,000
RALLIS INDIA LTD.                     746,588
SREI INFRA FINANCE    1,250,000
STRIDES ARCOLAB                       500,000
TITAN INDUSTRIES LTD.    3,626,061
VICEROY HOTELS LIMITED    4,750,000
VIP Industries                 1,643,000
ZEN TECHNOLOGIES LTD.       900,000


-----
STOCK BEEPS

-Listing of Prakash Steelage today
-NALCO cuts aluminium product prices by Rs 5,000/t
-Temptation Foods Allots 1.53 crore shares @ Rs 36/share to non-promoters on preferential basis
-TCS bags Rs 150 crore order from MP govt
-Piramal Health puts 40 acres of prime land in Mumbai on block –
-M&M-SSangyong to source USD 4-5 billion of components
-Religare Enterprises Open offer at Rs 445/share

Board Meet
-Mphasis: Results
-Cipla on Special Dividend
-Crisil: Buy-Back
-Ind-Swift: Issue of Securities
-State Bank of Mysore: Rights Issue
-Paramount: Issue of securities to promoters
---
IPO Listing - Prakash Steelage Ltd
IPO Listing Detail

Listing Date: Wednesday, August 25, 2010
NSE Symbol: PRAKASHSTL
ISIN: INE696K01016
Issue Price: Rs. 110.00 Per Equity Share
Face Value: Rs. 10.00 Per Equity Share

കേന്ദ്ര സര്‍ക്കാരുമായി ബന്ധപെടണോ, ഇതാ ഇതിലെ,ഇതിലേ . 0

BUZIBIZ | 12:33 AM |

കേന്ദ്ര സര്‍ക്കാരുമായി ബന്ധപെടാന്‍ ഈ ലിങ്കുകള്‍ സഹായകമാകും.:

Obtain:
* Birth Certificate
* Caste Certificate

* Tribe Certificate

* Domicile Certificate

* Driving Licence

* Marriage Certificate

* Death Certificate

* Search More - How do I


Apply for:
* PAN Card <http://www.india.gov.in/howdo/otherservice_details.php?service=15

>
* TAN Card <http://www.india.gov.in/howdo/otherservice_details.php?service=3

>
* Ration Card <http://www.india.gov.in/howdo/howdoi.php?service=7

>
* Passport <http://www.india.gov.in/howdo/otherservice_details.php?service=2

>
* Inclusion of name in the Electoral Rolls <http://www.india.gov.in/howdo/howdoi.php?service=10

>
* Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Register:
* Land/Property <http://www.india.gov.in/howdo/howdoi.php?service=9

>
* Vehicle <http://www.india.gov.in/howdo/howdoi.php?service=13

>
* With State Employment Exchange <http://www.india.gov.in/howdo/howdoi.php?service=12

>
* As Employer <http://www.india.gov.in/howdo/otherservice_details.php?service=17

>
* Company <http://www.india.gov.in/howdo/otherservice_details.php?service=19

>
* .IN Domain <http://www.india.gov.in/howdo/otherservice_details.php?service=18

>
* GOV.IN

Domain <http://www.india.gov.in/howdo/otherservice_details.php?service=25
>
* Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Check/Track:
* Waiting list status for Central Government Housing <http://www.india.gov.in/howdo/otherservice_details.php?service=9

>
* Status of Stolen Vehicles <http://www.india.gov.in/howdo/otherservice_details.php?service=1

>
* Land Records <http://www.india.gov.in/landrecords/index.php

>
* Causelist of Indian Courts <http://www.india.gov.in/howdo/otherservice_details.php?service=7

>
* Court Judgements (JUDIS ) <http://www.india.gov.in/howdo/otherservice_details.php?service=24

>
* Daily Court Orders/Case Status <http://www.india.gov.in/howdo/otherservice_details.php?service=21

>
* Acts of Indian Parliament <http://www.india.gov.in/howdo/otherservice_details.php?service=13

>
* Exam Results <http://www.india.gov.in/howdo/otherservice_details.php?service=16

>
* Speed Post Status <http://www.india.gov.in/howdo/otherservice_details.php?service=10

>
* Agricultural Market Prices Online <http://www.india.gov.in/howdo/otherservice_details.php?service=6

>
* Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Book/File/Lodge:
* Train Tickets Online <http://www.india.gov.in/howdo/otherservice_details.php?service=5

>
* Air Tickets Online <http://www.india.gov.in/howdo/otherservice_details.php?service=4

>
* Income Tax Returns <http://www.india.gov.in/howdo/otherservice_details.php?service=12

>
* Complaint with Central Vigilance Commission (CVC) <http://www.india.gov.in/howdo/otherservice_details.php?service=14

>
·
Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Contribute to:
* Prime Minister's Relief Fund <http://www.india.gov.in/howdo/otherservice_details.php?service=11

>
* Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Others:
* Send Letters Electronically <http://www.india.gov.in/howdo/otherservice_details.php?service=20

>
* Search More - How do I <http://www.india.gov.in/howdo/advancedsearch.php

>

Recently Added Online Services
* Tamil Nadu: Online application of marriage certificate for persons having registered their marriages <http://www.india.gov.in/howdo/onlineservice_detail.php?service=2691

>
* Tamil Nadu: Online District wise soil Details of Tamil Nadu <http://www.india.gov.in/howdo/onlineservice_detail.php?service=2693

>
* Tamil Nadu: View Water shed Atlas of Tamil Nadu <http://www.india.gov.in/howdo/onlineservice_detail.php?service=2694

>
* Tamil Nadu: E-Pension District Treasury Tirunelveli <http://www.india.gov.in/howdo/onlineservice_detail.php?service=2695

>
* Meghalaya: Search Electoral Roll Online by Name (2008) <http://www.india.gov.in/howdo/onlineservice_detail.php?service=2697

>
* Meghalaya: Search Electoral Roll Online by EPIC number (2008) <http://www.india.gov.in/howdo/onlineservice_detail.php?service=2698

>
* Meghalaya: Search Electoral Roll Online by House number (2008) <http://www.india.gov.in/howdo/onlineservice_detail.php?service=2699

>
* Himachal Pradesh: Revised Pay and Arrears Calculator-Fifth Pay <http://www.india.gov.in/howdo/onlineservice_detail.php?service=2702

>
* Meghalaya: Search Electoral Roll Online by Part number (2008) <http://www.india.gov.in/howdo/onlineservice_detail.php?service=2700

>
* Andhra Pradesh: Online Motor Driving School Information <http://www.india.gov.in/howdo/onlineservice_detail.php?service=2705

>
Global Navigation
* Citizens <http://www.india.gov.in/citizen.php

>
* Business (External website that opens in a new window) <http://business.gov.in/

>
* Overseas <http://www.india.gov.in/overseas.php

>
* Government <http://www.india.gov.in/govt.php

>
* Know India <http://www.india.gov.in/knowindia.php

>
* Sectors <http://www.india.gov.in/sector.php

>
* Directories <http://www.india.gov.in/directories.php

>
* Documents <http://www.india.gov.in/documents.php

>
* Forms <http://www.india.gov.in/forms/forms.php

>
* Acts <http://www.india.gov.in/govt/acts.php

>
* Rules <http://www.india.gov.in/govt/rules.php

>
* Schemes <http://www.india.gov.in/govt/schemes.php

>
* Tenders <http://www.india.gov.in/tenders.php

>
* Home <http://www.india.gov.in/default.php

>
* About the Portal <http://www.india.gov.in/abouttheportal.php

>
* Site Map <http://www.india.gov.in/sitemap.php

>
* Link to Us <http://www.india.gov.in/linktous.php

>
* Suggest to a Friend <http://www.india.gov.in/suggest/suggest.php

>
* Help <http://www.india.gov.in/help.php

>
* Terms of Use <http://www.india.gov.in/termscondtions.php

>
* Feedback <http://www.india.gov.in/feedback.php

>
* Contact Us <http://www.india.gov.in/contactus.php

>
* Accessibility Statement <http://www.india.gov.in/accessibilitystatement.php


റേഷൻ കാർഡ്: ഓൺലൈനായി അപേക്ഷിക്കാം.

പുതിയ റേഷൻ കാർഡിനായി തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസിലും ഓൺലൈനായി അപേക്ഷിക്കമെന്നു സിവിൾ സപ്ലൈസ് ഡയറക്ടറുടെ അറിയിപ്പുണ്ടായിരിക്കുന്നു. സെപ്റ്റംബർ ആദ്യത്തോടെ ഈ സംവിധാനം സംസ്ഥാനത്ത് മുഴുവൻ നിലവില വരും.

www.civilsupplieskerala.gov.in വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

റേഷൻ കാർഡുള്ളവർക്ക് കാർഡിലെ ബാർകോഡ് എന്റെർ ചെയ്തും മറ്റുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്തും വെബ് സൈറ്റിൽ പ്രവേശിക്കാം.

അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ സ്കാൻ ചെയ്തു പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്യണം. ഫയൽ വലിപ്പം 250 കെ.ബി യിൽ കൂടരുത്.


>

ഐറ്റി ആക്റ്റും കമ്പ്യൂട്ടറും -IT Act 2008

ആമുഖം.
പല ബ്ലോഗിലും ഈ വിഷയം അവതരിപ്പിച്ചു കണ്ടു. എന്നാൽ ആഴത്തിലുള്ള ഒരു ചർച്ച ഒന്നിലും നടന്നില്ല എന്നതാണു വാസ്തവം. പലതിലും നിയമത്തിലെ വകുപ്പുകൾ ഉദ്ധരിച്ച്കൊണ്ട് തന്നെ ഞാൻ കമന്റുകൾ രേഖപ്പെടുത്തി. എന്നിട്ടും കൂടുതൽ ചർച്ചക്കായി ആരും എത്തിയില്ല എന്ന കാര്യം എന്നെ നിരാശപ്പെടുത്തി. പുതുതായി നിലവിൽ വന്ന ഒരു നിയമമല്ലേ, സമയമെടുത്ത്, മനസ്സിരുത്തി നിയമം വായിച്ചാലേ ഒരു ക്രീയാത്മകമായ ചർച്ചക്ക് തയ്യാറാകാൻ കഴിയൂ. മറ്റു ജോലികൾക്കിടയിൽ ബ്ലോഗ് വായനക്കു കൂടി അല്പം സമയം കണ്ടെത്തുന്നവരാണു ബൂലോഗത്തുള്ളവരിൽ കൂടുതലും. അവരിൽ നിന്നും വലുതായി പ്രതീക്ഷിക്കുന്നത് തന്നെ ശരിയല്ലല്ലോ. സംഗതി രാഷ്ട്രീയമായിരുന്നെങ്കിൽ ദിവസേനയുള്ള പത്രം വായന മാത്രം മതി ഒരു ചർച്ച കൊഴുപ്പിക്കാൻ.

ഞാൻ ഏതായാലും ഈ നിയമം മുഴുവൻ ഒരു പ്രാവശ്യം വായിച്ചു. കമ്പ്യൂട്ടർ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധം വരുന്ന വകുപ്പുകൾ വീണ്ടും വായിച്ചു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ, പ്രധാനമായും കമ്പ്യൂട്ടറുമായി ബന്ധമുള്ള വകുപ്പുകളെ പറ്റിയുള്ളവ, ഇവിടെ പങ്കിടുന്നു.

പുതുക്കിയ ഐറ്റി ആക്റ്റ് 2008

2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. America's Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇൻഡ്യയിലും നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഊളിയിടാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു.

ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.

ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. എന്നു്, ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം.

അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം.

അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടിയോ മാത്രമായിരുന്നു IT Act, Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐറ്റി ആക്ടിൽ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് സാരമായ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 2009-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് ഫോൺ (VoIP) എന്നിവയുടെ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.

ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു അതിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്.

The IT AA, 2008 adds new eight cyber offences viz;

  1. sending offensive messages through a computer or mobile phone (Section 66A),
  2. receiving stolen computer resource or communication device (Section 66B)
  3. Punishment for identity theft (Section 66C)
  4. Punishment for cheating by personation using computer resource (Section 66D)
  5. Punishment for violating privacy or video voyeurism (Section 66E)
  6. Cyber Terrorism (Section 66F)
  7. Publishing or transmitting material in electronic form containing sexually explicit act (Section 67A),
  8. Child pornography (Section 67B)

2008 ലെ കൂട്ടിചേർക്കലുകളെ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം:

സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്.

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

[ഉദാഃ 1.സൌദി അറേബ്യയിൽ ബിസിനസ്സ് നടത്തുന്ന പ്രമോഷ് എന്നയാളുടെ കുന്നംകുളം കടവല്ലൂരിലെ വീടിന്റെ ചിത്രം മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ ചിത്രമെന്ന വ്യാജേന ഇന്റർനെറ്റ് ഈമെയിൽ വഴി പ്രചരണം നടക്കുകയുണ്ടായി. ഇതിനെതിരെ പിണറായി ഡി.ജി.പിക്ക് പരാതി നൽകി.

പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഈ-മെയിൽ അയച്ച കേസിൽ രണ്ടു പേരെ സൈബർ സെൽ അറസ്റ്റു ചെയ്തു. വ്യാജ ചിത്രം പുതിയ അടികുറിപ്പോടെ ഈ-മെയിലിൽ അയച്ചുവെന്നതാണു കുറ്റം. ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തുന്ന സന്ദേശമയച്ചതിനാണു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള 'പാഠം‘ എന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു അറസ്റ്റ് ചെയ്തത്.

ഐ റ്റി നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

2. നിസ്സാരമായ ചില പരിഹാസങ്ങൾ പോലും ചിലർക്ക് പ്രയാസമുണ്ടാക്കിയേക്കാം. തീർന്നില്ലേ കാര്യം. ഐ.റ്റി നിയമത്തിനെതിരായി. എഴുതിയതിന്റെ ധ്വനി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അത്തരത്തിലുള്ള സന്ദേശങ്ങൾ കിട്ടുന്നവർക്ക് ബുദ്ധിമുട്ടോ, അപമാനമോ തോന്നിയേക്കാം. അപ്പോഴും പെട്ടതു തന്നെ.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്‍ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത് [വകുപ്പ് 66ബി].

വ്യക്തിയുടെ അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും അവരുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റമായി കരുതും. മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.[വകുപ്പ് 66ഇ]

നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഐടി ആക്ട് 67. ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് മാധ്യമത്തിൽ ശേഖരിച്ച് വക്കുന്നത് ഈ വകുപ്പുകൾ [67, 67എ] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. നിയമത്തിൽ പറയുന്നത് published or transmitted എന്നു മാത്രമാണു. പക്ഷേ ആ ശേഖരം ഉടമസ്ഥന്റെ അറിവോടും സമ്മതത്തോടും ആയിരിക്കണമെന്നു മാത്രം.

Child Pornography യുടെ കാര്യത്തിൽ ഈ നിയമം വളരെ കർക്കശമാണു.
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രസാരണം നടത്തുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരം. അതുകൊണ്ട് അപ്രകാരമുള്ള ചിത്രങ്ങൾ/ചിത്രീകരണങ്ങൾ ഇന്റര്‍നെറ്റ്വഴി സ്വന്തം കമ്പ്യൂട്ടറിൽ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും തെരച്ചിൽ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്. [വകുപ്പ് 67ബി]

ഇനിമുതൽ, സ്വകാര്യമായി സ്വന്തം മുറിയിലിരുന്നു കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചിരിക്കുന്ന ലൈംഗികവേഴ്ചകൾ കാണുമ്പോൾ, ആ വേഴ്ചകളിൽ 18 വയസ്സിനു മുകളിലുള്ളവർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നു ഉറപ്പ് വരുത്തികൊള്ളണം. അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചതോ കൈമാറികിട്ടിയതോ ആയിരിക്കരുത് [വകുപ്പ് 67എ]. ആങ്ങനെയാണെങ്കിൽ ചിലപ്പോൾ ഗോതമ്പുണ്ട തിന്നേണ്ടി വരും. സന്തോഷ് മാധവനെ അനുകരിച്ചാ‍ൽ രക്ഷപെട്ടേക്കാം. അതായത് സ്വന്തമായി നഗ്ന ചിത്രങ്ങൾ /ചിത്രീകരണങ്ങൾ നിർമ്മിക്കുക. ഒരു കാര്യം ഓർമ്മ വേണം. ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കഴിഞ്ഞവരായിരിക്കണം. പിന്നെ ഒരു പോലീസ് കാരനേയും പേടിക്കേണ്ട. സ്വസ്ഥമായി സ്വന്തം മുറിയിലിരുന്നു നയന സുഖം ആസ്വദിക്കാം.

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ വകുപ്പില്‍ ഏറ്റവും കർക്കശമായ ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.

നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും [വകുപ്പ് 66ഡി].

പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.

നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്.[വകുപ്പ് 80]

'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. കട്ടെടുത്ത വസ്തുക്കൾ, നിയമവിരുദ്ധമായ കാര്യങ്ങൾ തുടങ്ങിയവ വീടുകളിൽ സൂക്ഷിക്കുന്നത് കുറ്റകരമല്ലേ. അതു പോലെ ഇനിമുതൽ അത്തരം കാര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ, നിങ്ങൾക്കനുവദിച്ച നിങ്ങളുടെ പേരിലുള്ള മറ്റു ഡിജിറ്റൽ സ്പേസിലോ സൂക്ഷിക്കുന്നതും കുറ്റകരമാണു. ഈ നിയമം പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താനായിരിക്കണം സൈബർ സുരക്ഷിതത്ത്വത്തിന്റെ പേരിൽ ഏത് പോലീസ് ഇൻസ്പെക്ടർ ഏമാനും ഏതു സമയത്തും പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളോ [വകുപ്പ 70], സ്വൊകാര്യ കമ്പ്യൂട്ടറുകളോ മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുള്ളത് [വകുപ്പ് 69ബി].

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

ഈ നിയമങ്ങൾ ഉണ്ടാക്കിയതും, മേലിൽ ഇതിനു വേണ്ടുന്ന പുതുക്കലുകൾ നടത്തേണ്ടതും കേന്ദ്രസർക്കാരാണെങ്കിലും, കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാക്കുന്നതിനു വേണ്ടുന്ന ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരാണു [വകുപ്പ് 90].

പ്രത്യേക ശ്രദ്ധക്ക്:
വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു വന്നാലോ?

ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-
മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.

രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ, ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാൽ പുതുക്കിയ നിയമത്തിൽ “"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.

വകുപ്പ് 66E - സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം - sting operation

മറ്റാരും കാണില്ലെന്നു കരുതി ഉടുതുണി മാറാൻ കണ്ടെത്തിയ ഒരു സ്ഥലത്ത് അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ അല്ലെങ്കിൽ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി
അറിഞ്ഞുകൊണ്ട് മനഃപ്പൂർവം ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ ആണിന്റേതോ പെണ്ണീന്റേതോ അടിവസ്ത്രങ്ങൾക്കടിയിലുള്ള ശരീരഭാഗങ്ങളെ സമ്മതമില്ലാതെ ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.

ഉദാഃ ആശുപത്രികൾ, ഹോട്ടൽ മുറികൾ, ഗ്രീൻ റൂം മുതലായവ.

അപ്പോൾ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകളും നിയമവിരുദ്ധമല്ല എന്നു സാരം.

ഐടി ആക്ട് 67. ബ്ലോഗുകൾ പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെ ഇൻഡ്യ ചൈനയേയും കടത്തി വെട്ടിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകളിൽ അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടന്നും ഈ നിയമം അധികാരം നൽകിയിരിക്കുന്നു.

ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകൾ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

വകുപ്പ് 67ബി.
തുടക്കത്തിൽ, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദർശനം അടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിൽ കൂടി പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാൽ 2008 ലെ പുതുക്കൽ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദർശനങ്ങളെ നോക്കുന്നതും (browzing), തെരയുന്നതും (seeking) കുറ്റകരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിൽ പോൺ ചിത്രങ്ങൾ/ചിത്രീകരണങ്ങൾ (പ്രായപൂർത്തിയായവരുടേതായാലും) ശേഖരിച്ചോ പകർന്നോ വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കിൽ അതും കുറ്റം. നിങ്ങൾ ശേഖരിച്ച് /പകർന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങൾ / ചിത്രീകരണങ്ങൾ ഇന്റർനെറ്റിൽ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താൽ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.

വൈറസ്സ്, ട്രോജൻ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങൾ സ്വന്തം കമ്പ്യൂട്ടറിൽ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ ശേഖരിച്ച് വക്കാൻ സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിരപരാധികളെ ഒഴിവാക്കാനുള്ള ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിൻ കീഴിൽ ഉണ്ടാക്കിയിട്ടില്ല.

മറ്റൊരാളിന്റെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദർശനങ്ങൾ ഉൽക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോർ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലർക്കും ഇന്റർനെറ്റിൽ സ്വന്തമായി ഫയലുകൾ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർ കടന്നുകയരി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറിൽ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാൽ, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു. ഇതു സംഭവിച്ച കഥയാണു. ഒരു കുടുമ്പം കലക്കിയ കഥ ഇവിടെ .

ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വകുപ്പ് 67 ബി. ഒരു ഉമ്മാക്കിയാണന്നേ ഞാൻ പറയൂ. കാരണം നാം കാണുന്ന അല്ലെങ്കിൽ തെരയുന്ന ചിത്രങ്ങളിൽ / ചിത്രീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ആണായാലും പെണ്ണായാലും, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നു തെളിഞ്ഞാലേ, നാം കുറ്റക്കാരാവൂ.. അതു തെളിയിക്കാൻ ഇമ്മിണി പ്രയാസപ്പെടും. ആ കുട്ടികൾ ആരാണെന്നു ആദ്യം കണ്ടുപിടിക്കണം പിന്നെ അവരുടെ വയസ്സും.

വകുപ്പ് 69, വകുപ്പ് 69എ., വകുപ്പ് 69 ബി.
ഇന്റർനെറ്റ് ഫോൺ (VoiP) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.
പരിപൂർണ്ണ സ്വാതന്ത്ര്യം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ തന്നെ അനുവദിച്ചിട്ടില്ല.

As per existing policy, VoIP calls are not allowed to be terminated on terrestrial PSTN network within India

എന്നാൽ സാധാരണ ഉപയോഗത്തിനെ നിരുത്സാഹപ്പെടുത്തുന്നതുമില്ല. (ഇൻഡ്യക്ക് വെളിയിൽ നിന്നുള്ള സേവനങ്ങൾ, ഉദഃ Skype, നിലനിൽക്കുന്നിടത്തോളം അതു സാധിക്കില്ലെന്നതു വേറെ കാര്യം) നവമ്പർ 26 ലെ ബോംബെ ആക്രമണത്തിൽ നിന്നും പാഠം പഠിച്ച്, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദനിവാരണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടുന്ന അധികാരങ്ങൾ ഈ വകുപ്പുകൾ മുഖേന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അതിലൊന്നാണു നമ്മുടെ കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ (VoIP യുടെ ദുരുപയോഗവും സ്വാഭാവികമായും അതിലുൾപ്പെടുമല്ലോ) അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടാനും ഈ നിയമം അധികാരം നൽകിയിരിക്കുന്നു. പണ്ടാണെങ്കിൽ ഇതെല്ലാം ചെയ്യാൻ ഒരു വാറണ്ട് ആവശ്യമായിരുന്നു. ഇന്നതൊന്നും വേണ്ട. ഇതിനു വേണ്ടുന്ന വിശദമായ നടപടിക്രമങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ടെലഫോൺ / മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം.

ഏത് ഇൻസ്പെക്ടർ ഏമാനും ഏത് സമയത്തും നമ്മുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്ന കാര്യങ്ങളെ, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദം എന്നുവേണ്ട വിവരശേഖരണം എന്ന് പേരിൽ പോലും, മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുണ്ട് . അതായത് ഏമാന്മാർ അവരുടെ ഓഫീസിൽ ഇരുന്നു തന്നെ പലവിധ മാർഗ്ഗങ്ങളിൽ കുടിയും സ്വകാര്യ കമ്പ്യൂട്ടറിൽ കടന്നു കയറി പരിശോധിക്കുവാനുള്ള (മോണിറ്റർ) അധികാരമാണിത്. വേണ്ടി വന്നാൽ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്യാം (വകുപ്പ് 76).

ഏമാനു നമ്മെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ, കമ്പ്യൂട്ടറിൽ കണ്ട അശ്ലീല ചിത്രത്തിലെ ആണിനോ പെണ്ണിനോ വയസ്സ് 18 ൽ കൂടുതലാണെന്നു തെളിയിക്കേണ്ട ബാധ്യത നമ്മുടെ തലയിൽ വച്ചുതരും. ചുമ്മാ, ഉപദ്രവിക്കാൻ വേണ്ടി മാത്രം. ഏതായാലും കരുതിയിരിക്കുക.

ഇനിമുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം സർക്കാരിന്റെ ഔദാര്യംകൊണ്ടു മാത്രം . ഈ നിയമം വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്നു (വകുപ്പ് 69എ). അതായത് ഇനി ഇന്റർനെറ്റ് വഴി നാം എന്തെല്ലാം കാണണം, വായിക്കണം അല്ലെങ്കിൽ ഏത് ചാനൽ ടി.വി കാണണം എന്നു സർക്കാർ തീരുമാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽകൂടി സർക്കാരിനു ഇഷ്ടമല്ലാത്ത കാര്യങ്ങൽ പ്രസരണം ചെയ്യുന്നുവെന്നു തോന്നിയാൽ ഏഷ്യനെറ്റിനോട് ആ ചാനൽ ബ്ലോക്ക് ചെയ്യാൻ പറയും. അനുസരിച്ചില്ലെങ്കിൽ 7 കൊല്ലം തടവ് ശിക്ഷ.

ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിർമ്മിച്ച ചട്ടങ്ങളിൽ കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകൾ 52,54,69,69A, 69B and 70B എന്നിവകൾക്ക് കേന്ദ്രസർക്കാർ ചട്ടങ്ങൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C, 79 എന്നീ വകുപ്പുകൾക്ക് ഉടൻ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും അറിയുന്നു. ബാക്കിയുള്ളവകൾക്ക് സംസ്ഥാനസർക്കാരുകളാണു ചട്ടങ്ങൾ ഉണ്ടാക്കേണ്ടത്.

വായനക്കാരോട്:
ഇതൊരു പുതിയ നിയമമാണു. ഒക്റ്റോബർ 2009 മുതൽ നിലവിൽ വന്നതേയുള്ളൂ. അതിനു ശേഷം കേരളത്തിൽ ഒരു കേസ് മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാർജ്ജ് ചെയ്തിട്ടുള്ളൂ. അതിന്റെയും അതു പോലെയുള്ള ഇനി വരാനിരിക്കുന്ന കേസുകളുടേയും വിധികൾ കൂടെ അറിയുമ്പോൾ മാത്രമേ ഈ നിയമത്തെ പറ്റിയുള്ള അറിവ് പൂർണ്ണമാകൂ. ഈ നിയമത്തെപറ്റിയുള്ള ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ അറിവിൽ പെടുകയാണെങ്കിൽ ഇവിടെ ഒരു കമന്റായി രേഖപ്പെടുത്തുകയോ, ലിങ്ക് നൽകുകയോ ചെയ്യണമെന്നു വായനക്കാരോട് അപേക്ഷിക്കുന്നു.

ഇത്രയും എഴുതിയത് ഈ നിയമത്തെ പറ്റി ഞാൻ മനസ്സിലാക്കിയതാണു. നിയമം വായിച്ച് വായനക്കാർക്ക് മറ്റൊരു വ്യഖ്യാനം മനസ്സിൽ തോന്നുന്നുവെങ്കിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുതേ.

അറിയിപ്പുകൾ - പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ് പരാതി: ഇനിമുതൽ ഫോൺ ചെയ്തും അറിയിക്കാം
പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാൻ സൌജന്യ ടെലിഫോൺ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു. 18004257771 എന്ന ടോൾ ഫ്രീ നമ്പരിൽ പരാതി അറിയിക്കാം. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ ഉദ്ദ്യോഗസ്ഥർ ബന്ധപ്പെടുകയും പരിഹാര നടപടി ആരംഭിക്കുകയും ചെയ്യും എന്നാണു പത്ര റിപ്പോർട്ട്. പബ്ലിക് ഇൻഫർമേഷൻ സെല്ലിന്റെ ഭാഗമായ ഈ സംവിധാനം വരുന്ന തിങ്കളാഴ്ച (23-11-2009) നിലവിൽ വരുമെന്നാണു മന്ത്രി പി.ജെ. ജോസഫിന്റെ അറിയിപ്പ്.

ലാൻഡ് ഫോണിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ വിളിക്കാം. പരാതികൾ ബന്ധപ്പെട്ട എക്സിക്കൂട്ടിവ് എഞ്ചിനിയർക്ക് അപ്പോൾ തന്നെ കൈമാറും. 48 മണിക്കൂറിനുള്ളീൽ പരിഹരിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

പ്രവൃത്തിദിവസങ്ങളിൽ 9.30 ക്കും 5.30 നും മധ്യേ ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.



 
BUZIBIZ Copyright © 2010 Prozine Theme is Designed by Lasantha Home | RSS Feed | Comment RSS